ഈ വഴിയിലൂടെ പോയാല്‍കാണാം,
പാടത്തിനപ്പുറത്ത്, നെഞ്ചുയര്‍ത്തി നില്‍ക്കുന്ന മല
ഏകനായ ഒരു വൃദ്ധനെയും.
വൃദ്ധന്‍മല കിളയ്ക്കുകയല്ല;
വെറുതെ അടിവാരത്തെ പുല്ലു പറിക്കുകയാണ്.
ഈ വഴിയിലൂടെ പോയാല്‍
ചെമ്പടര്‍പ്പുകള്‍ക്കിടയില്‍വിരിഞ്ഞു നില്‍ക്കുന്ന ഗന്ധമില്ലാത്ത്ത പൂക്കള്‍കാണാം .
തൊട്ടാല്‍പ്രാന്ത് പിടിക്കുമത്രേ..
കുട്ടികളോട് പറയണം.
ഈ വഴിയിലൂടെ പോയാല്‍കാണാം,
ഏട്ടന്‍തേളിന്‍കുഞ്ഞുങ്ങളെ ശേഖരിച്ചു കുപ്പിയില്‍നിറക്കുന്നത്.
പുതിയ വിനോദം.
ഈയിടെയായി മീറ്റിങ്ങുകള്‍ക്കിടയില്‍രഹസ്യമായി
മടിയിലൊളിപ്പിച്ച കുപ്പിതുറന്ന് തേളിന്‍കുഞ്ഞുങ്ങളെ വിതറിയിടാറുണ്ടത്രെ
പെറ്റു പെരുകട്ടെ എന്ന്.
ഈ ഇടവഴിയിലൂടെ ഇനി വരാനുള്ളത്, ഉച്ചി പൊട്ടിത്തെറിച്ച കനവുകളാണത്രേ
നിന്റെ നെഞ്ചിലേക്ക് തുറന്നിട്ടിരിക്കുന്ന കൈതോടിലൂടെ
ആത്മാവ് കെട്ട സ്വപ്നങ്ങളുടെ ചലം ഒഴുകിയൊഴുകി വരും
എന്നിട്ട്, ഇടനെഞ്ചിലെ പാറക്കൂട്ടങ്ങളില്‍തലതല്ലി ചിരിക്കും.