രാമഴയുടെ അദൃശ്യ പെയ്ത്തില്
അമ്മയുടെ മണം.
അടുക്കളയില്
ശ്രാദ്ധമൂട്ടിനായി തിരക്ക്.
കിഴക്കേ പാടം പുഴയായി.
ഇരുട്ടിലൂടെ തോണി...
മുനിഞ്ഞു കത്തുന്നത് അമ്മയോ?
അഴയില്മഴയില്ചീര്ത്ത ജാക്കറ്റ്.
ആ മണം
കാച്ചിയ എണ്ണയുടെ ,
ചന്ദനത്തിന്റെ ,
പോണ്ട്സ് പൌഡറിന്റെ ....
ഇനിയുള്ള ദൂരം
തനിയെ എന്നറിയുമ്പോഴും
അങ്ങനെ അല്ലാതാവാന്
അക്ഷരങ്ങളെ നെഞ്ചോട്ചേര്ത്ത് ,
അമ്മയുടെ മണം ചാലിച്ച്
മുന്നോട്ട്...
പറയൂ,
പൂഴിയില്വരച്ച നീ
എനിക്കെന്നും തുണയാവില്ലേ?
അതോ
മനുഷ്യരെ പോലെ നീയും?!
ഇല്ല,
ഓരോ പദത്തിലും
അലക്കാനിട്ട ജാക്കറ്റിന്റെ മണം
എന്റെ അമ്മയുടെ.
ഇനി നിന്നെ
അമ്മേ അമ്മേയെന്നു ചൊല്ലി
അനുഗമിക്കാം.