ഒരു ദിവസം രാവിലെ അരി വാര്‍ത്തിട്ട ശേഷം
ഞാനാ പഴയ പെട്ടിയൊന്ന് വെറുതെ തുറന്നു നോക്കി...
ചിറകുകള്‍ രണ്ടും ചിതല്‍ തിന്നു പോയിരിക്കുന്നു...
പുല്ലാങ്കുഴല്‍ ഉച്ചുകുത്തി ദ്രവിച്ചുപോയി...
നിറങ്ങളെല്ലാം കട്ടപിടിച്ച് വിണ്ടു കീറി...
അക്ഷരങ്ങള്‍ ഇരട്ടവാലന്‍ കരണ്ടു തീര്‍ന്നിരിക്കുന്നു...
ഞാന്‍ പെട്ടി വലിച്ചടച്ച് അലമാരയ്ക്കടിയിലേക്കു തന്നെ തള്ളിയിട്ട്
അലക്കാനുള്ള തുണികളും വാരിയെടുത്ത്
ധൃതിയില്‍ നടന്നു പോയി...