ഇമ്മാനുവല്

രാജു. കെ. കാഞ്ഞിരാട്‌

ഓളങ്ങളില് ഊളിയിടുന്ന മത്സ്യത്തെപ്പോലെ
നൌക ഉയര്ന്നു പൊങ്ങി മുന്നോട്ടു കുതിച്ചു
മുപ്പതുവെള്ളി ക്കാശിന്റെ പൊട്ടിച്ചിരിപോലെ -
ഏതോകല്പ്പടവില് വെള്ളക്കെട്ടുകള്പൊട്ടിച്ചിതറി
ഓര്മ്മകള്യാത്ര ചെയ്യുന്ന തടവറയിലിരുന്ന-
ഇമ്മാനുവല് പറഞ്ഞു :
എന്റെ പ്രീയ പ്പെട്ട' യോര്ദാ 'ഞാന് വരും
പ്രണയത്തിന്റെ കുഞ്ഞു പിറാവായി
നിന്റെമാറിലൂടെ എന്റെവഞ്ചിതുഴയും
ഉപ്പളങ്ങള്തേടിയുള്ള,യാഹൂദിയ മലകളും കണ്ട് -
മരു ഭൂമിയും പിന്നിട്ടു നാംയാത്രപോകും
യിസ്രായേലിലെ ഉറവകളുടെയും,-
കാനായിലെ മുന്തിരിയുടെ ഗന്ധവും -
ഞാന്ശ്വസിക്കും
കല് തുറുംകുകള് തുറക്കപ്പെടും
കരിസര്പ്പമിഴയുന്നമിഴികള്
കുത്തിപ്പൊട്ടിക്കപ്പെടും
ദുഷ്ട്ടതയുടെ കരങ്ങള് ഛേദിക്കപ്പെടുകതന്നെ ചെയ്യും
സത്യത്തിന്റെസിര സൂര്യന് തന്നെയാണ്
കാര്മേഘങ്ങള്ക്ക് അല്പ്പനേരം മറയ്ക്കാന്കഴിയും
സൂര്യന് തെളിഞ്ഞു വരിക തന്നെ ചെയ്യും
എന്റെ പ്രീയപ്പെട്ടമണ്ണിനെ
ഞാന് മുത്തമിടുക തന്നെ ചെയ്യും

    

രാജു. കെ. കാഞ്ഞിരാട്‌ - Tags: Thanal Online, web magazine dedicated for poetry and literature രാജു. കെ. കാഞ്ഞിരാട്‌, ഇമ്മാനുവല്
ഈ രചയിതാവിന്റെ മുന്‍ലക്കങ്ങളീലുള്ള രചനകള്‍ കാണുക