അമ്പത് രൂപവിലയുള്ള ഒരുഹൃദയം.
അയ്യപ്പന്‍തെരുവിന്റെ കവിയായിരുന്നുവെന്ന് തെളിയിക്കേണ്ടത് വരേണ്യകവികളുടേയും പണ്ഡിതന്മാരുടേയും ആവശ്യമായിരുന്നു. വര്‍ഗ്ഗീസ് ഏറ്റുമുട്ടലില്‍മരിച്ചുവെന്ന് വാര്‍ത്തകൊടുത്ത അതേ സ്പിരിറ്റിലാണ് വരേണ്യജനങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായി മലയാളമനോരമ തെരുവ് അനാഥമായെന്ന പത്രവാര്‍ത്ത വലിയഅക്ഷരങ്ങളില്‍കൊടുത്തത്. അയ്യപ്പന് അദ്ദേഹത്തിന്റേതായ ചിലക്കുകയും ചെയ്യുമായിരുന്നു. ആരെയും പേടിച്ച് ഒളിക്കാനുള്ള ഒരുകാര്യവും അയ്യപ്പനുണ്ടായിരുന്നില്ല. നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ല. എനിക്കിഷ്ടപ്പെടുന്നില്ല. അതില്‍അയ്യപ്പന് ഒട്ടും വേവലാതിയുണ്ടായിരുന്നില്ല. അയ്യപ്പന്‍അയാളായി ജീവിച്ചു
ഒരാള്‍ഒരാളാവാന്‍
അയാള്‍അയാളായാല്‍മതി
എന്ന് കുഞ്ഞുണ്ണിമാഷ് എഴുതിയതിന് ഇതാണര്‍ത്ഥം. മനോരമപത്രാധിപരായി ജീവിക്കാനും മരിക്കാനും അയ്യപ്പന്നാവില്ലല്ലോ. നന്നായി ജീവിക്കാത്ത ഒരാളെന്ന് പറയാതെ പറയുന്ന ഒരു കല ജര്‍ണലിശ്റ്റ് അപദാനങ്ങളില്‍ഉണ്ടല്ലോ. രാഷ്ട്രീയത്തില്‍മാത്രമല്ല, സാഹിത്യത്തിലും ഇത് തന്നെയാണ് അവരുടെ മാര്‍ഗ്ഗം. പഞ്ഛതന്ത്രത്തിലെ കുപ്രസിദഅധരായ തെമ്മാടികളെ പോലെ. അയ്യപ്പന്‍എന്നൊരാള്‍തെരുവില്‍അല്പസ്വല്പം കവിതകളെഴുതികയും, അധികസമയ.വും ആളുകളോട് കാശ് വാങ്ങി കള്ള് കുടിക്കുകയും ചെയ്തു. സെന്‍സേഷനാണ്. ഇക്കിഇക്കിളിയുണ്ടായോ നിങ്ങള്‍ക്ക്? നമ്മുടെ പത്രങ്ങളായ പത്രങ്ങളെല്ലാം ഇതാണ് ചെയ്തത്.
എന്താണ് അയ്യപ്പന്‍ചെയ്തത്?അദ്ദേഹം മലയാളകവിതയുടെ വരിയുടച്ചു. ഷണ്ഡമായിരുന്ന കവിതയെസ്വതന്ത്രമാക്കി. അതിന് നെറ്റുകളിലെ സ്പാനിഷ് കവിതയിലേക്കോ അറബി കവിതയിലേക്കോ പോയില്ല. സ്വന്തം ജീവിതത്ത്ിലേക്ക് നോക്കി. അയാള്‍തെരുവിലേക്ക് വന്നത് ജീവനുള്ളകുറെ സത്യങ്ങളുമായിട്ടാണ്. മലയാളസാഹിത്യ മാമാങ്കത്തിലെ ചാവേറായിരുന്നു അയ്യപ്പന്‍.
അനാഥമായ ബാല്യം. യൗവനത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ നവയുഗത്തിലെ പത്രപ്രവര്‍ത്തനം. പിന്നെ കവിതയുടെ വിളി. വിളിയുണ്ടായാല്‍പാകപ്പെടട്ടേയെന്ന് കരുതി വെച്ചുനീട്ടാനൊന്നും തയ്യാറല്ലായിരുന്നു അയ്യപ്പന്‍.
അയാള്‍എഴുതിക്കൊണ്ടിരുന്നു. എഴുതിയെഴുതി മലയാളയൗവനത്തിന്റെ ഹൃദയങ്ങളെ ത്രസിപ്പിക്കുകയായിരുന്നു. അയാളുടെ വിഷയം അയാള്‍തന്നെയായിരുന്നു. എപ്പോഴും നഷ്ടമാവുന്നപ്രണയം, സഹിക്കാനാവാത്ത വിശപ്പ്, പൂക്കാതെ പോയ കിനാക്കള്‍....എല്ലാം അയാളുടെ അനുഭവങ്ങള്‍. അതോടൊപ്പം മലയാളിയൗവനത്തിന്റെ അനുഭവങ്ങള്‍. അതുകൊണ്ട് താംപസ്സുകള്‍അയാള്‍ക്ക് മുമ്പില്‍തുറന്നുനിന്നു. ഹോസ്റ്റലുകള്‍അയാളെ കാത്തിരുന്നു. വായനശാലകളേക്കാള്‍അയാളെ കാത്തിരുന്നത് ചേരികളും തൊഴിലെടുക്കുന്നവരുടെ സങ്കേതങ്ങളുമായിരുന്നു.
കുരിശിലേക്ക് സ്വന്തം മാര്‍ഗ്ഗം കണ്ടെത്തിയവനായിരുന്നു അയ്യപ്പന്‍. അത്തിപ്പഴയോ വീഞ്ഞോ ഇല്ലാതെ കുരിശുമാര്‍ഗ്ഗത്തിലേക്ക് തിരിയാന്‍കേവലം പാളേന്തോടന്‍പഴങ്ങളുടെ ചാറില്‍പൊതിഞ്ഞ പ്രമുക്തിയുടെ കാതലായിരുന്നു അയ്യപ്പന്‍. ആവളയിലായാലും പേരാമ്പ്രയിലായാലും തിരുവനന്തപുരത്തായാലും അമ്പതുരൂപചോദിക്കുന്ന കവി നാണയങ്ങളില്‍നിസ്വനും കവിതയില്‍സമ്പന്നനുമായിരുന്നു.
പ്രണയിനിയുടെ മുഖം ഏതെന്നറിയാത്ത കാമുകനായിരുന്നു കവി. ഏത് ജീവിതത്തിലും വലിയ പ്രതിസന്ധിയാകാവുന്ന ഈ നില കവി സ്വന്തം സ്വീകരിച്ചതാണ്. അകലെ നടന്നുപോവുന്ന അജ്ഞാതയായ കാമിനിയെ അയ്യപ്പന്‍നേരില്‍കണ്ടിട്ടുണ്ടാവില്ല. കണ്ടവരാരും കാമിനിമാരാവാന്‍യോഗ്യരാണെന്ന് കവിക്ക് അംഗീകരിക്കാനായില്ല. അത്‌കൊണ്ടാണ് അയ്യപ്പന്‍കാമിനിക്കായി ഒരു പൂവ് മരണശേഷവും കരുതിവെച്ചത്. ഈ പൂവ് ഹൃദയത്തിന്റെ സ്ഥാനത്തുള്ളത് കൊണ്ടാണ് അയ്യപ്പന്‍മരണങ്ങളെ അതിജീവിച്ചത്. അങ്ങനെയാണ് മനുഷ്യന്‍മരണങ്ങളെ അതിജീവിക്കുന്നത്. അനഭിഗമ്യയായ ഒരുപ്രണയിനി മനസ്സിലുണ്ടെങ്കിലേ വിപ്ലവം സാധ്യമാവൂ. അരികൊടുത്തതുകൊണ്ടുമാത്രം വിപ്ലവം വരികയില്ല. പുലരാത്തപ്രഭാതങ്ങളില്‍നിന്നും ഒടുങ്ങാത്ത മരുഭൂമികളില്‍നിന്നുമാണ് വിപ്ലവം ഉണ്ടാവുക. സ്‌നേഹമാണ് വിപ്ലവത്തിന്റെ ത്വരകം. ആ ത്വരകമാണ് അയ്യപ്പന്‍നമുക്ക് കാണിച്ചുതരാന്‍ശ്രമിച്ചത്. ഭൗതികകതയുടെ സ്‌നേഹപരിസരം കാണാനാവാത്ത സാഹിത്യാസ്വാദകര്‍ക്ക് അയ്യപ്പനെ മനസ്സിലാവുമായിരുന്നില്ല. ഈ സ്‌നേഹപരിസരമാണ് അയ്യപ്പന്റെ കവിതകളിലുടനീളമുള്ളത്.
അതുകൊണ്ട് വരികളിലെല്ലാം സ്‌നേഹവും ശോകവും വിളയുകയായിരുന്നു. അസാധാരണമായ ഈ വിള കണ്ട് അയ്യപ്പന്‍സ്വയം ചിരിച്ചുപോയിരിക്കണം. ദുരന്തമാണ് വിപ്ലവമുണ്ടാക്കുന്നത്.
അനുമാനങ്ങള്‍ക്കൊന്നുമര്‍ത്ഥമില്ലാത വണ്ണം കവിതയുടെ കൃഷിനിലമായിരുന്നു ആ മനസ്സ്.
വാന്‍ഗോഗിനെ എന്താണ് ഈകവി ഇത്രമേല്‍ഇഷ്ടപ്പെടുന്നത് ? അത്രമേല്‍സാദൃശ്യം രണ്ടു ജീവിതങ്ങള്‍തമ്മിലുണ്ട്. മുഖമില്ലാത്ത ഒരു കാമിനി ഇരുവര്‍ക്കുമുണ്ട്, എന്നത് മാത്രമല്ല ആ സാദൃശ്യം. വിശപ്പറിയുന്നവരായിരുന്നു രണ്ടുപേരും ഉരുളക്കിഴങ്ങ് ചുട്ട് തിന്നുന്നവരെ പറ്റിയാണ് വാന്‍ഗോഗിന്‍ൃ വിഖ്യാതമായ ഒരുപെയിന്റിങ്ങ്. എത്രഹൃദയഹാരിയായിരിക്കും വിശന്നിരിക്കുന്നവന് ആ മണം? അയ്യപ്പന്റെ ഇമേജറിയില്‍ഉരുളക്കിഴങ്ങ് വഴങ്ങില്ല.
കുഷ്ടരോഗി വച്ചുനീട്ടുന്ന അപ്പത്തിന്റെ പങ്കിലേക്ക്
വിശപ്പുള്ളവന്റെ കണ്ണ്
കല്ലും ശില്പവും തിരിച്ചറിഞ്ഞകുരുടന്‍....
മാത്രമല്ല, കവിയുടെ കവിതകളില്‍കാമിനിക്ക് വ്യക്തമായ മുഖമുണ്ടായിരുന്നില്ല. അവള്‍ഭൗമതലത്തിലുള്ളവളല്ല. ഉണ്ടാവാം.
കവി അവളെ കണ്ടിട്ടില്ല. ഭൂമിയിലെമ്പാടുമുള്ള സകലമായ സ്‌ത്രൈണതയുമാണ് ആ കാമിനിയുടെ രൂപം. അള്‌ലെങ്കില്‍അവള്‍രൂപരഹിതയായ ഒരു മാലാഖയാണ്. അവളെ ഒരിക്കലും വാന്‍ഗോഗിന് ഭൗതികമായി ലഭിക്കുമായിരുന്നില്ല. അയ്യപ്പനും ലഭിക്കുമായിരുന്നില്ല. അതുകൊണ്ടാണ് വാന്‍ഗോഗിനോട് അയ്യപ്പന്‍വളരെ വൈകിയാണെങ്കിലും ഒരുമുന്നറിയിപ്പ് നല്കിയത്.
ബോധം നശിക്കാതെ കുടിക്കാന്‍കവിക്ക് കഴിയുമായിരുന്നു. അമ്പത് രൂപയുടെ കുടിയായതുകൊണ്ടല്ല, എത്രരൂപയുടെ കുടി കുടിച്ചാലും ആ മനസ്സില്‍കവിത ചുരന്നുകൊണ്ടിരുന്നു. കുടിക്കുമ്പോഴും ജീവിതം തന്നെയെന്താണ് പഠിപ്പിക്കുന്നതെന്നായിരുന്നു കവി കാത്തുകൊണ്ടിരുന്നത്. കണ്‍കളില്‍മയക്കം മൂടുമ്പോഴും ഈ കവി വെളിച്ചത്തിന്റെ പോരാളിയായി അവശേഷിച്ചത് അതുകൊണ്ടാണ്. താന്‍കീഴടക്കാനുദ്ദേശിക്കുന്ന മനസ്സുകളേതെന്ന് ഈ പോരാളിക്കറിയാമായിരുന്നു. ആ അറിവ് അയാള്‍മദ്യം കൊണ്ട് മറച്ചുവെച്ചു.
അയ്യപ്പന്റെ ജീവിതം നേര്‍രേഖയിലൂടെയായിരുന്നു. അത് വക്രമാണെന്ന് നമുക്ക് വെറുതെ തോന്നിയതാണ്. ഒരു ബോറന്‍കവി കവിത വായിക്കുമ്പോള്‍കൂവുന്നത് ഈ ആര്‍ജ്ജവം കൊണ്ടായിരുന്നു. തന്റെ ആര്‍ജ്ജവം ആത്മവഞ്ചനയാല്‍മൂടിവയ്ക്കാന്‍അയ്യപ്പന് കഴിയില്ലായിരുന്നു. ആ നേര്‍രേഖ വരാനിരിക്കുന്ന വസന്തകാലത്തിലേക്കായിരുന്നു. സത്യത്തില്‍അമ്പതുരൂപയ്ക്കായുള്ള ആ കൈനീട്ടല്‍കരളുകള്‍തേടിയുള്ളയാചനയായിരുന്നു. അതിന് ആധുനികകാലത്തിന്റെ മൂല്യം ഒരുപ്രതീകമാക്കുകയാണ് അയ്യപ്പന്‍ചെയ്തത്.
വാന്‍ഗോഗ്,
വേനലിനെ സൂര്യകാന്തിയെ പോലെ സ്‌നേഹിച്ചവനെ,
കാതില്ലാത്ത ചരിത്രത്തിന്
നീയൊരുനേരമ്പോക്കുകാരനാവാം.
കണ്ണ് സൂര്യനും മനസ്സ് ഭൂമിയുമാക്കിയ
അസ്സ്ഥമായ സ്വപ്‌നങ്ങളുടെ
ഏണിയും പാമ്പും കളിയിക്ക്
പിന്നീടവളുണ്ടായിരുന്നോ
ആ സ്‌നേഹിത, കീറച്ചെവിയെ സ്‌നേഹിച്ചവള്‍?
സമ്മാനങ്ങള്‍സ്വീകരിച്ചുകഴിയുമ്പോള്‍അവള്‍കവിയെ വിട്ടു പോവുകയാണ്. അതുകൊണ്ടേ്രത കവി മരിക്കാനുള്ള മണ്ണ് സ്വന്തമായി തെരഞ്ഞെടുത്തത്. ആരോടും പറയാതെ, തെരുവിന്റെ ഓരം ചേര്‍ന്നല്ല, ധൃതിയിലോടിപ്പോവുന്ന ശകടത്തിന്റെ വിളികേട്ട് നിത്യനിദ്രയിലേക്ക്‌പോയത്.
മനസ്സൊരല്പം ശക്തിയില്‍വീശും.
കൊടുംകാര്രുതന്‍രുദ്രമാം മുഖം
മറന്നൊരല്പം ശാന്തമാകട്ടെ.
സാന്ത്വനത്തിന്‍രുചിയറിയട്ടെ
ഇവിടെ കവി ഉന്മാദാവസ്ഥയില്‍നിന്ന് രക്ഷ നേടാനുള്ളവ്യഗ്രതയിലും അതിന് ഏതെങ്കിലും സാന്ത്വനത്തിനുവേണ്ടിയുള്ള വിലാപത്തിലുമാണ്. കവിയനുഭവിക്കുന്ന വിഹ്വലതയുടെ ആഴം ആര്‍ക്കാണളന്നു തിട്ടപ്പെടുത്താനാവുക?ഇരുട്ടിന്റെ കയങ്ങളില്‍നിന്ന് രക്ഷനേടാനുള്ള ബദ്ധപ്പാടില്‍കടുത്ത മദ്ധ്യാഹ്നങ്ങളേയും കൊടും ചൂടിനേയും ഗ്രീഷ്മര്‍ത്തുവിനേയും പറ്റി എവിടേയും വാചാലനാവുന്ന അയ്യപ്പനെ നംമുക്ക് കാണാം. തണുപ്പിലല്ല, ഉഷ്ണത്കതില്‍സുഖം കണ്ടെത്തുന്ന എരിവിഷ്ടപ്പെടുന്ന ജീവിതമാണത്. അമഌമാണവന്ന് പാനീയം. ജീവിതദുരിതങ്ങളാണ് ഈയമ്ലം.
അയ്യപ്പന്‍യാത്രയ.ിലാണ്. യാത്രയിലാണ് അയ്യപ്പന്‍മരിച്ചത്. പക്ഷേ എന്തായിരുന്നു അയാള്‍ക്ക് യാത്ര? ചരിത്രമായിരുന്നു അത്. മാലാഖേ, നിന്നെ ഒരു നോക്ക് കണ്ടാല്‍മതി, അതാണ് മഹാദുരിതം, എന്റെയീ മഹായാത്രയില്‍ചരിത്രത്തിന്റെ ഒരു ചെറുതൂവലെങ്കിലും എനിക്കാ.യി നീഅവശേഷിപ്പിക്കുകയില്ലേ? പക്ഷേ, ആരുമത് വിശ്വസിക്കുകയില്ല. ആ കാറ്റിന്റെ ശബ്ദങ്ങളാണ് ഞാന്‍. അവര്‍ക്ക് സ്ത്രീയെ അറിയില്ല. അറിയാവുന്നത് അവര്‍സ്‌നേഹത്തെ സ്‌നേഹിക്കുന്നുവെന്ന് മാത്രം( ഹെര്‍മ്മന്‍ഹെസ്സെയുടെ അലച്ചിലുകള്‍) ലൈംഗികമായ എല്ലാറ്റിനെയും തീര്‍ത്ഥാടനം അലിയിച്ചുകളയുന്നു.വല്ലാത്ത ഒരുപ്രേരണയാണത്. ഈ പ്രേരണയാണ് അയ്യപ്പന്‍കവിതയുടെ കാതല്‍. അത് മനുഷ്യരുടെ സകലദു:ഖവും സംവഹിക്കാനുള്ള പ്രമുക്തിയുടെ നല്‍വരമാണ്. ഇംഗ്ലീഷില്‍Redemption എന്നാണ് അറിവുള്ളവര്‍പറയുന്നത്. ഈ പ്രമുക്തി എവിടെ നിന്നാണ് മനുഷ്യന് ലഭ്ിക്കുക? ചരിത്രത്തെ അരിയുന്നതില്‍നിന്ന്.
നാഴികക്കല്ലുകളും
ശിലാലിഖിതങ്ങളും
പുസ്തകങ്ങളുമല്ലചരിത്രം;
യാത്രയാണ്.
തെരുവില്‍ജീവിച്ചിരുന്നിരിക്കാം ഈ കവി. പക്ഷേ, അദ്ദേഹം അറിഞ്ഞതിനേക്കാള്‍വിശപ്പ് നിങ്ങളാരും അറിഞ്ഞിരിക്കില്ല. അദ്ദേഹം സ്‌നേഹിച്ച അളവില്‍സ്‌നേഹിക്കാന്‍നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹം ദര്‍ശിച്ചതിനേക്കാള്‍മനോജ്ഞമായ ഒന്നും നിങ്ങള്‍കണ്ടിട്ടില്ല. കാരണം അയ്യപ്പന്‍കൈനീട്ടുന്നത് അമ്പത് രൂപയ്ക്കല്ല, ഹൃദയങ്ങള്‍ക്കുവേണ്ടിയാണ്. അമ്പതുരൂപ നിങ്ങള്‍ക്കും എനിക്കും മനസ്സിലാവുന്നഒരേയൊരുമൂല്യമായതിനാലാണ്, അയ്യപ്പന്‍അമ്പത് രൂപയിലൂടെ നിങ്ങളുടെ ഹൃദയം തേടുന്നത്.
ആ ജീവിതം തെരുവില്‍പൊലിഞ്ഞുപോയി. മനോരമാദികള്‍ക്ക് ഇതില്‍പരം എന്താണാഘോഷിക്കാനുള്ളത്. വിശപ്പറിയുന്നപൊരിയലില്‍നിന്ന് പറന്നുയരുന്ന പാറ്റകളാണ് കവിതകളെന്ന് ഇതരകവികളോടൊപ്പം അയ്യപ്പനും അറിഞ്ഞിരുന്നു.
യോഗ്യനായ എതിരാളിയില്ലാത്തതുകാരണം അയ്യപ്പന്‍തന്നെ പറ്റിമാത്രമാണ് പാടിയത്. കാരണം വാളിന്റേയും വാക്കിന്റെയും ഉപയോഗത്തില്‍ശ്രദ്ധാലുവായിരുന്നു അദ്ദേഹം. -