തോട്ടത്തില്‍നിന്ന്
കുടിയിറക്കിയത് എന്തിനെന്ന്
അടിമ ചോദിച്ചു.
വിശപ്പിന്റെ വൃക്ഷം ചൂണ്ടി
ഉടമ ചിരിച്ചു,
വൈകാതെ പുറംകാലിലേക്ക്
കണ്ണയച്ചു.
ചോദ്യങ്ങളുടെ പുസ്തകം
മുറുക്കിയടച്ച്,
ഉത്തരങ്ങള് അറിയാത്ത
എഴുത്താണിയുന്നി
നടന്നപ്പോള്
അടിമ പഴയ കഥയോര്ത്തു.
വൃക്ഷം വിശപ്പിന്റെയോ
അറിവിന്റെയോ?
മനസ്സില്‍ സംശയക്കിളി മുരടനക്കി.
രണ്ടും ഒന്നുതന്നെയെന്നു
സമാധാനിച്ചു.
സമാധാനമല്ലോ സര്‍വ്വധനാല്‍പ്രധാനം!